ബാഡ് സിംഗര്‍ ഇവിടേയാണ്.........  

Posted by അനില്‍ സോപാനം


പ്രിയ കൂട്ടുകാരാ......

ഇന്നും ഞാന്‍ ആ റോസ ചെടി നനച്ചു,പിന്നെ വീണ്ടും തടവുമുറിയുടെ കരിങ്കല്‍ ഭിത്തിയില്‍ കരികൊണ്ട് ഒരു ജാലകം വരച്ച് അതിലൂടെ ഞാന്‍ ആരേയൊ പ്രതീക്ഷിക്കൂന്നു, അതിനു രൂപമില്ല,പക്ഷെ അതിന്‍റേ നിഴലിന് നിന്‍റേ രൂപമായിരുന്നുവൊ? അറിയില്ല്ല.......ഒരേ ഒരു വിഷമം മാത്രം നിന്നെ മനസിലാക്കാന്‍ വൈകിപ്പോയി, നാലുദിവസം മുന്‍പ് നീ ആ റോസാ ചെടിയും കൊണ്ട് വന്നപ്പോഴാണ് എനിക്കു ഈ ലോകത്തില്‍ ഇപ്പോള്‍ ആരെങ്കിലും ഉണ്ട് എന്ന് തോന്നിപ്പോയത് ,ബാഡ് സിംഗറില്‍ ഒന്നാം റൌണ്ടില്‍ പുറത്തായ നിന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.നീ അന്നു അയച്ച എസ് എം എസുകള്‍ക്ക് ഞാന്‍ ഒരു നന്ദി പോലും പറഞ്ഞിട്ടില്ല, കണ്ണീരു കണ്ട് എസ് എം എസ് അയക്കുന്ന അനേകം വിഡ്ഡികളില്‍ ഒരാളായിരിക്കും എന്ന് ഞാന്‍ കരുതി, നീ ഹൃദയം തൊട്ടെഴുതിയ കത്ത് കയ്യില്‍ കിട്ടിയപ്പോ പ്രശസ്തിയുടെ കൊടൂമുടിയില്‍ അഹങ്കരിച്ചുനിന്ന ഞാന്‍ ആളെ വിട്ടു നിന്നെ തല്ലിച്ചു കാലും ഒടിച്ചു,ഒന്നും മറന്നിട്ടില്ല കൂട്ടുകാരാ,

പഴങ്കഞ്ഞിം തൈരും കാന്താരിമുളകും കൂട്ടി മാമുണ്ടിരുന്ന ഞാന്‍ ആഫ്രോനെറ്റിലെ ബാഡ് സിംഗര്‍ പരിപാടിയില്‍ കൂടി ക്ലിക്ക് ആയപ്പൊള്‍ സ്ത്രീസഹജമായ പൊങ്ങച്ചവും അഹങ്കാരവും കൊണ്ട് കണ്ണുകാണാ‍തായി, പണ്ടെങ്ങോ അച്ഛന്‍ നഷ്ടപ്പെട്ട എനിക്ക് എല്ലാം അമ്മയായിരുന്നല്ലൊ, മോള്‍ക്ക് പഠനത്തിലും നല്ലത് സംഗീതമാണേന്നും അവള്‍ക്ക് അതില്‍കൂടി ഭാവിയുണ്ടേന്നും ആത്മീയഗുരു ശ്രീ.ശ്രീ.കുമ്പിടി നെന്തിരുവടി സ്വാമികള്‍ പ്രവചിച്ചപ്പോള്‍ മകളുടേ ഭാവിയെ കരുതി ആകെ സമ്പാദ്യമായ വീടും പറമ്പും പണയം വച്ച് റൌണ്ടുകള്‍ മാറി മാറി അണിയാന്‍ കോസ്റ്റ്യൂംസ് വാങ്ങിയ അമ്മ..കഷ്ടപ്പാടുകള്‍ക്ക് ഈശ്വരന്‍ വഴികാണിക്കും എന്ന് കരുതി പാടുമ്പോള്‍ ഹൃദയമിടിപ്പോടേ കെട്ടിരുന്ന പാവം അമ്മ, ഫിലിമിനേഷന്‍ റൌണ്ടില്‍ ഞാന്‍ വന്നപ്പോള്‍ ടെന്‍ഷന്‍ സഹിക്കാ‍നാകാതെ അമ്മക്ക് നെഞ്ചു വേദന വന്നതും പിന്നൊരിക്കല്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ അമ്മ വിഷമം കൊണ്ട് കരയുന്നത് കണ്ടപ്പോള്‍ എനിക്കു വിഷമം ഒന്നും ഉന്ന്ടായിരുന്നില്ലെങ്കിലും എസ്. എസ്. കൂട്ടാന്‍ ഉപകരിക്കുമെന്ന് മനസിലാക്കി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതും എല്ലാം എല്ലാം..

റൌണ്ടുകള്‍ കടന്നുപോയപ്പോള്‍ കാ‍ശുള്ള സൌഹൃദങ്ങളും കൂടി, പരിഷ്കാരി അല്ലാത്തെ അമ്മ ബാധ്യതയായി തോന്നി,ഫോറിന്‍ കാറുമായി എന്നും ഷൂട്ടിന് വരുമായിരുന്ന “പി.റെമോ പാലി” യുമായി ഞാന്‍ അടുത്തതും, അമ്മ എതിര്‍ത്തപ്പോള്‍, ഒരുമകളും പറയാത്ത വാചകങ്ങള്‍ അമ്മയോടു പറഞ്ഞു, ഫൈനല്‍ റൌണ്ടിന്‍റെ തലേന്നാള്‍ അമ്മയെയും ജപ്തിനോട്ടീസിനേയും മറന്ന് റെമോയോടൊപ്പം വീടുവിട്ടു. കിട്ടാന്‍ പോകുന്ന സമ്പാദ്യങ്ങളില്‍ ഒരു നയാ പൈസപോലും അമ്മക്ക് അവകാശപ്പെട്ടതല്ലെന്ന് തുറന്നു പറഞ്ഞപ്പോള്‍ ആ പാവത്തിന്‍റേ കണ്ണില്‍ നിന്നും ചോരപൊടിഞ്ഞത് അന്നു എനിക്കു വലിയകാര്യമായി തോന്നിയിരുന്നില്ല.

ഫൈനലില്‍ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ കിട്ടിയപ്പോള്‍ വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന് ഞാന്‍ മറ്റുള്ളവരെ പുശ്ചിച്ഛുതള്ളിയത് അഹമ്മദിയായിപ്പോയി എന്നും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു, അന്ന് അവതാരക താടക അമ്മയെപ്പറ്റി ചോദിച്ചപ്പോള്‍ എന്‍റെ ലൈഫ് ഞാനാണ് തീരുമാനിക്കുന്നത് എന്നു പറഞ്ഞ് റേമൊയോടൊപ്പം സ്റ്റേജില്‍ നിന്നു പോകുന്നത് നീയും കണ്ടുകാണുമല്ലൊ, അതിനു ശേഷം ഞാന്‍ ഒരു കൊലക്കേസ് പ്രതിയായി എന്നു മാത്രമേ നീ അറിഞ്ഞു കാണൂ, ഇങ്ങനെയായിരുന്നു ആ സംഭവം..

അന്‍റാര്‍ട്ടിക്കയിലെ ഹണിമൂണ്‍ കഴിഞ്ഞു ഞാനും റെമോയും നാട്ടിലെത്തിയപ്പോഴാണ് അമ്മ ആത്മഹത്യ ചെയ്തസംഭവം അറിഞ്ഞത്, ഉടനെ ചാനലുകാരെ അറിയിച്ച് മേയ്ക്പ് അപ് കഴിഞ്ഞ് കറുത്തസാരി ഉടുത്ത് അവിടെ ചെന്നു.
ചാനലുകാ‍രുടേമുന്നില്‍ പ്രതികരണം, കാണാതെ പഠിച്ച ഡയലോഗൂകളുടേ കൂട്ടത്തില്‍ യാന്ത്രികമായി “എനിക്കെസ്സമ്മസു ചെയ്യണം“ എന്നു കൂടി പറഞ്ഞപ്പൊള്‍ നാട്ടുകാരുടേ ഇടയില്‍ നിന്നുള്ള കൂവല്‍ കേട്ട് എല്ലാത്തിനേം പുളിച്ച തെറി പറഞ്ഞിട്ട് ചടങ്ങൊക്കെ തീരുന്നതിനു മുന്‍പ് അവിടെ നിന്നും പോന്നു, റിമോയുടെ ഫ്ലാറ്റില്‍ ചെന്നപ്പോള്‍ അവിടേ കണ്ടകാഴ്ച...റെമോ വെലക്കാരന്‍റെ വേഷത്തില്‍.......ബാഡ് സിംഗര്‍ പരിപാടിയുടേ നിര്‍മാതാക്കളുടെ മുന്നില്‍ ആജ്ഞാനുവര്‍ത്തിയാ‍യി റെമോ... അല്പസമയത്തിനകം എല്ലാം മനസിലായി, പി. റേമോ പാലി എന്ന പേരില്‍ പരിചയപ്പെട്ട ചെറുപ്പക്കാരന്‍, പരമു പിള്ള യെന്ന അവരുടെ ആളാണെന്നും കാശു തിരിച്ചെടുക്കാനുള്ള സൂത്രമാണേന്നും മനസിലാക്കി...കൂട്ടുകാരാ ഞാന്‍ കോപം കൊണ്ട് അന്ധയായി, പരമുപിള്ളയെ കൊല്ലേണ്ടിവന്നു.....കോടതീം കേസും വന്നപ്പോള്‍ ആരും ഉണ്ടായില്ല ...ചാനലുകാര്‍ വിചാരണ വരെ എപ്പിസോഡ് ആയി കാണിച്ചു, ശീക്ഷ പ്രവചനമത്സരം വരെ സംഘടിപ്പിച്ച് എന്നെ വീണ്ടും മോങ്ങാനിരിക്കുന്ന കൊച്ചമ്മമാര്‍ക്കിടയിലെത്തിച്ചു... ജീവപര്യന്തം കിട്ടി, മരണശിക്ഷ കിട്ടിയാലും അധികമാകില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.....

ബാഡ് സിംഗര്‍ -2 തുടങ്ങിയപ്പോള്‍ എന്നെ എല്ലാ‍രും മറന്നു,അതൊരു തരം ഭാഗ്യവുമായി പക്ഷെ ഇന്നലെ പുതിയ ഒരു അവതാ‍രക താടക ഞാന്‍ എന്തു ചെയ്യുന്നു എന്ന് ചോദിച്ച് ക്യാമറയും തൂക്കി വന്നു, ഭാഗ്യത്തിനു ഇവിടേ ഉണ്ടായിരുന്ന നമ്മുടേ പഴയ കുമ്പിടി സ്വാമി എന്ന പാപ്പനം കോട് ശശിയണ്ണന്‍ (മൂപ്പര്‍ ഒരു വിസാതട്ടിപ്പിനു അകത്തായി)അവളേ ഓടിച്ചു,.....കത്തുചുരുക്കുന്നു കൂട്ടുകാരാ...
എല്ലാതെറ്റിനും ഉള്ള ശിക്ഷ എനിക്കു കിട്ടി....അര്‍ഹിച്ചത് തന്നെ...എന്‍റേ പിന്മുറക്കാരോട് ഒന്നെ പറയാനുള്ളു..
“വന്ന വഴി മറക്കാതിരിക്കുക”

നിര്‍ത്തുന്നു...

എന്ന്..

ചുടല കാശിനാഥന്‍
സൌത്ത് ബ്ലോക്ക്
സെന്‍ട്രല്‍ ജയില്‍

Contributors

My photo
കേട്ട കഥകളൊക്കെ വഷളാവും ല്ലെയ്? ക്രൂരന്‍,ഹൃദയമില്ലത്തവന്‍..... വിശേഷപ്പട്ടങ്ങള്‍ ഏറെയുണ്ട്....... കീഴടങ്ങിയിട്ടുള്ളത് നല്ല കലാകാരന്മാരുടെ മുന്‍പില്‍ മാത്രം...പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളേയാ...ഈ രണ്ട് വര്‍ഗായിട്ടേ ചങ്ങാത്തം ഉള്ളു.....